Friday, December 24, 2010

ഒരു നിലവിളി. മറ്റു ജീവിതങ്ങളിലേക്കുള്ള, മനസ്സാക്ഷികളിലേക്കുള്ള ബാഹ്യമായ ഒരിടപെടലാണ്.
















ഒരു നിലവിളി.

മറ്റു ജീവിതങ്ങളിലേക്കുള്ള, മനസ്സാക്ഷികളിലേക്കുള്ള
ബാഹ്യമായ ഒരിടപെടലാണ്.

ശിവകാമി, പക്ഷെ ഒരു ഇടപെടല്‍ മാത്രമല്ല. ഒരു ശൂന്യതാ ബോധത്തിന്‍റെ അപാരമായ നിരാലംബതയില്‍ പെട്ടെന്ന് തെളിഞ്ഞു പടര്‍ന്ന ഒരു പെണ്‍നിഴലാണ്. നിഴലുകളെ ക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ ഇരുട്ടിനെയും വെളിച്ചത്തെയും കുറിച്ചുള്ള സംവാദങ്ങള്‍ക്ക് വഴി വെക്കുന്നു. ഇരുട്ട് വെളിച്ചത്തെയും, വെളിച്ചം ഇരുട്ടിനെയും കിനാവ്‌ കാണുന്നുവെന്ന് നമുക്ക് ഒടുവില്‍ സിദ്ധാന്തിക്കാം. അതെന്തോ ആവട്ടെ, നമുക്ക് നിലവിളിയിലേക്ക് തിരിച്ചു വരാം. കാരണം, ശിവകാമി അവിടെയാണുള്ളത്‌. ഓര്‍മ്മ തളര്‍ന്നുറങ്ങിയ ഒരു വിനാഴികയില്‍ നിന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നത് ആ നിലവിളിയി ലേക്കാണ്. ശിവകാമിയിലേക്കാണ്.

തീപ്പെട്ടിക്കൂടുകള്‍ അടുക്കിവെച്ചതുപോലെ നില്‍ക്കുന്ന റെയില്‍വേ ക്വാ൪ ട്ടേ ഴ്സുക ളില്‍, ഗംഗയ്യന്‍റെ വീട് കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ശിവകാമിയുടെ വട്ട മുഖമാണ്. ഏകദേശം ഒരു വ൪ഷം മുമ്പാണ് ഗംഗയ്യനെ ശിവകാമിക്ക് നഷ്ടമായത്. അന്നും പതിവുപോലെ ഗംഗയ്യന്‍ ഡ്യൂട്ടിക്ക് പോയതാണ്. തീവണ്ടിയില്‍ ഡ്രൈവര്‍ ആയിരുന്നല്ലോ അയാള്‍. തന്‍റെ വീടിനു മുന്നിലൂടെ പോകുന്ന തീവണ്ടിപ്പാളത്തില്‍ അ൪ദ്ധോകതിയില്‍ അവസാനിച്ച ഒരു ചൂളം വിളിയോടോപ്പമാണ് ഗംഗയ്യന്‍ നേ൪ത്തില്ലാതായതെന്ന് ശിവകാമി പിന്നീടറിഞ്ഞു.

അന്ന് തുടങ്ങിയതാണ്‌, സ൪ട്ടിഫിക്ക ററുകളും താങ്ങി റെയില്‍വേ ഓഫീസുകളിലൂടെയുള്ള യാത്ര. ഗംഗയന്‍റെതായി അവള്‍ക്കു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ വാങ്ങാനായി എവിടെയൊക്കെ അവള്‍ പോയി, കരഞ്ഞു, കാലുപിടിച്ചു!. പക്ഷെ ഒന്നും സംഭവിച്ചില്ല. ഒടുവില്‍ ഓഫീസര്‍ ആണ് ഉപായം പറഞ്ഞു കൊടുത്തത്. ശിവകാമി പാവമായിരുന്നു. അവള്‍ക്കു അനുസരിക്കാനല്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല.

അന്ന് രാത്രി മൂന്നു മണിക്കൂര്‍ വൈകിയാണ് കണ്ണൂര്‍ എക്സ്പ്രസ്സ്‌ ഓടിയത്. അതിവേഗതയില്‍ ചലിക്കുന്ന തീവണ്ടിയുടെ എന്ജിനുള്ളില്‍ നിന്ന് അസ്സിസ്ട൯റ് ഡ്രൈവര്‍ ശരിക്കും ശ്രദ്ധിച്ചു. ഒരു പെണ്ണിന്‍റെ നിഴല്‍ പെട്ടന്ന് വണ്ടിക്കു മുന്നിലേക്ക്‌ പറന്നു വീഴുന്നതും, ചെമ്പരത്തിയുടെ ഇതളുകള്‍ വിതറുന്നത് പോലെ ചോരത്തുള്ളികള്‍ ചിതറിച്ചു എങ്ങോട്ടോ തെറിച്ചു പോകുന്നതും. ഉച്ചത്തിലുള്ള ചൂളം കുത്തലില്‍ ഒരു നിലവിളി നേര്‍ത്ത് ഇല്ലാതാവുന്നതും അയാളറിഞ്ഞു.

എന്‍റെ ജീവിതത്തിലേക്കും അവസാനമായി ശിവകാമിയില്‍ നിന്ന് ലഭിച്ച ബാഹ്യമായ ഇടപെടല്‍ - ആ നിലവിളിയാണ്.

No comments:

Post a Comment